Saturday 29 November 2008

ഏറ്റവും കുടുതല്‍ യാതനയും ദു:ഖവും തരുന്നതു ഫെനറ്റിക്കു മത വിശ്വാസികളും അതിന്റെ പ്രചാരകരും!



മതഗ്രന്ഥങ്ങളില്‍‌ വിവരിച്ചിട്ടുള്ള സദ് വചങ്ങള്‍ പാടി കേഴ്പിച്ചും, എഴുതികാണിച്ചും മതത്തെ പൊക്കിക്കാണിച്ചു പ്രസംഗിക്കുന്നവരുടെ അടുത്തു അവരുടെ എന്തെങ്കിലും ന്യൂനത ചൂണിക്കാണിച്ചാല്‍ കാണാം ഭീകരവാദികള്‍ എങ്ങനെ ആണു ഭ്രൂണാവസ്തയില്‍ സ്ഥിതി ചെയ്യുന്നതെന്നു. അതു ഏതു മതമെന്നില്ല എല്ലാം ഒന്നുപോലെ!



ലക്ഷോപലക്ഷങ്ങള്‍ കൊല്ലപ്പെടുന്നു, ലക്ഷോപലക്ഷങ്ങള്‍ പീഡീപ്പീക്കപെടുന്നു, രാജ്യങ്ങള്‍ കീഴടക്കപ്പെടുന്നു. എല്ലാത്തിന്റെയും പുറകില്‍ ഒന്നല്ലങ്കില്‍ വേറൊരുവിധത്തില്‍ മതത്തിന്റെ കറുത്ത മുഖവും കാണം.



ലോകത്തില്‍ മതമല്ല പ്രചരിക്കേണ്ടതു - മത സദ് ഭാവനകളാണു. മതം പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിനു ഒത്തിരി പ്രതിരോധങ്ങള്‍ ഉണ്ടാവും. അവിടെ എല്ലാം തര്‍ക്കവും, കയ്യേറ്റവും ഉണ്ടാവും. അതു എത്രയും ഭീകരമായ അവസ്ഥയിലേക്കും എത്തി ചേരാം. ഇന്നു നാമും ലോകവും അനുഭവിക്കുന്നതും അതു തന്നെ അല്ലെ?



മതത്തെ മനസ്സിലും സ്വന്തം ജീവിതത്തിലും മാത്രം ഒതുക്കി നിര്‍ത്താന്‍ മനുഷ്യര്‍ തീരുമാനിച്ചില്ലങ്കില്‍ ഉറപ്പിച്ചു പറയാം -



മതം ആണു കലി! ഇതു കലി യുഗമാണു.

അനുഭവിക്കുക! ഇതു വിധിയാണു!



ബോംബയില്‍ നടന്ന നരനായട്ടാഘോഷത്തില്‍ ആത്മാവു വെടിഞ്ഞ എല്ലാ സേനാംഗങ്ങളുടെയും, നിരപരാധികളായ മറ്റുള്ളവരുടേയും ആത്മാവിനു ശാന്തിലഭിക്കാനും, അവരുടെ കുടുമ്പങ്ങള്‍ക്കു ഈ ദുഖഭാരം താ‍ങ്ങാന്‍ സര്‍വ്വശക്തന്‍ ധൈര്യവും പാപ്തിയും നല്‍കണമെ എന്നു പ്രാര്‍ത്ഥിക്കുന്നു.



സര്‍വ്വശക്തനായ ദൈവമേ!

ഇതൊക്കെ അങ്ങയുടെ ഇച്ഛയാണോ?