Monday 19 November 2007

ലോകസമസ്താ സുഖിനോ ഭവന്തു!

ഭരതീയാചര്യന്മാരുടെ മനോവിശാലതയുടെ ഉദാഹരണമാന്ണു ഈ വാക്യം।
ഇന്നത്തെ സാഹചര്യത്തില്‍ ഈ ആശയത്തിനു കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട്തുണ്ടു।
എന്നാല്‍ ഇന്നു മട്ടുള്ളവരുടെ ദുഃഖത്തില്‍ സന്തോഷിക്കുന്നവരുടെ എണ്ണം ഭീകരമായി ഉയര്‍ന്നിട്ടുലോകാ സമസ്താ സുഖിനോ ഭവന്തു! ഭരതീയ ആചാര്യന്‍മരുടെ മനോവിശാലതയുടെ ഉദാഹരണമാണു ഈ വരികള്‍. ഇന്നു ഈ ആഗ്രഹത്തിനു വിലകല്‍പ്പിക്കുവാന്‍ തയാറുള്ളവര്‍ കുറയും. മറ്റുള്ളവരുടെ ദുഃഖത്തിലും ബുദ്ധിമുട്ടിലും സന്തോഷിക്കുന്ന ജനങ്ങള്‍ ഇന്നു ലോകത്തു ഏറിയിക്കുന്നു. സാധരണ വ്യക്തികള്‍ മത്രമല്ല, പലപ്പൊഴും, ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരായ, ഉദ്യോഗസ്ഥരും, ഭരണാധികാരികളും ഇങ്ങനെ ചെയ്യുന്നു എന്നതാണു എന്നെ ദുഃഖീപ്പിക്കുന്നതു. പല സ്വകാര്യ-പൊതുമേഖലാസ്ഥാപനങ്ങളും, ഭരണകൂടത്തിണ്റ്റെ തന്നെ അനുബന്ധ സ്ഥപനങ്ങലും, ഇമ്മാതിരി നിര്‍ഭഗ്യവാന്‍മാരായ സാധുക്കളുടെ ദുഃഖത്തില്‍ ആനന്ദം കൊള്ളാറുണ്ട്‌. ഇതു ഏറ്റവും കൂടുതല്‍ കാണുന്ന സ്ഥപനങ്ങള്‍ പോലീസ്‌ സ്റ്റേഷനുകളും, സര്‍ക്കാര്‍ ആശുപത്രികളുമാണു. അതിനു താഴെ ആയി, നീതിപാലകരും, ധനകാര്യസ്ഥാപനങ്ങളും, എന്നുവേണ്ട, അശരണര്‍ക്കു എവിടെയെല്ലം അഭയം തേടാനുണ്ടോ, അവിടെയെല്ലാം, ഇത്തരം തമോജീവികളുടെ ക്ഷുദ്രവാസന കാണാം. ഇവരെല്ലാം അധികാരത്തിണ്റ്റെ സംരക്ഷണയിലണു ഇങ്ങനെ ആസ്വദിക്കുന്നതു. ഇതിനെക്കാള്‍ ഭീകരവും, ഡമൊക്ളീസിണ്റ്റെ വാള്‍മുനപോലെ എപ്പൊള്‍വേണമെങ്കിലും, ആരുടെയും തലയില്‍ വീഴാവുന്ന ഒന്നാണു രാഷ്ട്രീയ ഗുണ്ടായിസം. കാലഭേദമെന്യെ ആരുടെ മുന്‍പില്‍ ചാടിവീണു, കയ്യോ, കാലോ, ജീവന്‍തന്നെയൊ വേര്‍പെടുത്തി അട്ടഹസ്സിച്ചു ആഹ്ളാദിക്കുന്ന ഇവര്‍ ഇന്നു അക്ഷരാര്‍ത്ധത്തില്‍ രാക്ഷസതുല്ല്യര്‍ തന്നെ! ഇത്തരം വേട്ട മൃഗങ്ങളുടെ ഇരകളായ എത്രയോ പേരുടെ വിവരങ്ങല്‍, നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നു? ൧. സംശയത്തിണ്റ്റെ പേരിലോ, സമ്മര്‍ദ്ദത്തിണ്റ്റെ പേരിലോ നടക്കുന്ന ലോക്കപ്പുമര്‍ദ്ദ്നങ്ങളും, അതിനെ തുടര്‍ന്നുണ്ടവുന്ന, മരണങ്ങളും, അഥവാ മരിച്ചില്ലങ്കില്‍, ബാക്കികിട്ടുന്ന നരകിപ്പിക്കുന്ന ജീവിതങ്ങള്‍. ഒരു കുറ്റ്ം തെളിയിക്കാന്‍, ചിലപ്പോള്‍, അനേകം പേരെ സശയത്തിണ്റ്റെ പേരില്‍ കസ്റ്റടിയിലെടുത്തു, ചോദ്യം ചെയ്യുമ്പോള്‍, പലരും, നിത്യരോഗികളാവുന്നു. മര്‍ദ്ദിക്കുമ്പൊള്‍ വേദനകൊണ്ടു പുളയുന്ന നിരപരാധിയുടെ പരാക്രമങ്ങള്‍ കണ്ടു ആസ്വധിക്കുന്നു. ഇത്തരത്തിലുള്ള സാത്തണ്റ്റെ സന്തതികളായ നീതിപാലകരെ, നിങ്ങളോടു ദൈവം പൊറുക്കട്ടെ! ൨. രോഗങ്ങളും, ജന്‍മവൈകല്യങ്ങളും, ചില നിര്‍ഭാഗ്യവാന്‍മാരുടെ ദുഃഖഹേതുക്കളാണു. പലപ്പോഴും, പാവങ്ങളണു ഇതിനു ഇരയാകുന്നതു. ഒരു നേരത്തെ ആഹാരത്തിനു പോലും, വകയില്ലാത്ത ഇവര്‍ കൈക്കൂലികൊടുക്കാന്‍ കാശില്ലാത്തതിണ്റ്റെ പേരില്‍, ചികത്സ നിഷേധിക്കപ്പെട്ട്‌, കഷ്ടപ്പെടുന്നതു കണ്ടു ആസ്വദിക്കുന്ന ആതുര സേവകരേ, നിങ്ങളെയും, ദൈവം കൈവെടിയാതിരിക്കട്ടെ! ൩. വളര്‍ന്നു വരുന്ന കുട്ടികള്‍ക്കു വിദ്യാഭ്യാസം കൊടുക്കാന്‍ നിവര്‍തിയില്ലാതെ സമീപിക്കുമ്പോള്‍, ഇന്നുപോ, നാളെ വാ എന്നുപറഞ്ഞു കളിപ്പിച്ചു രസിക്കുകയും, അവസാനം, മനംനൊന്ത്‌ ആത്മഹത്യ ചെയ്യുംബോള്‍, ഉള്ളിന്നുള്ളില്‍, ആഹ്ളാധം കൊണ്ടു തുള്ളിച്ചാടുന്ന ബാങ്കുതംബുരാക്കന്‍മാരേ, നിങ്ങല്‍ക്കു സ്തുതി!നിങ്ങളെയും ദൈവം കാക്കട്ടെ!. ണ്ടു.

No comments: